ഹൂതി ആക്രമണം: സൗദി കപ്പലുകൾക്ക് നേരെ ആക്രമണം; ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ടെഹ്റാന്: ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണം മറുപടിയില്ലാതെ പോകില്ലെന്ന് വിദേശകാര്യ മന്ത്രി അറാഘ്ചി. കാസ്പിയന്‍ കടലില്‍ ഇറാന്റെ വാണിജ്യ കപ്പലിന് നേരെ ഉക്രൈന് നടത്തിയതായി ആരോപിക്കപ്പെടുന്ന ആക്രമണം മറുപടിയില്ലാതെ പോകില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി പറഞ്ഞു. അതേസമയം യൂറോപ്പിനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ഇസ്രയേലിന്റെ പ്രേരണയിലാണ് ഈ നടപടി നടന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ മേധാവി കായ കലാസ്, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്റോവ് എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് ശേഷമായിരുന്നു പ്രതികരണം. ഇറാന് ആരോപിച്ചതനുസരിച്ച് ഉക്രൈന് പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്കിയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഒരു ഇറാനിയന്‍ നാവികന് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ വ്യക്തമായ ലംഘനമാണെന്നും അറാഘ്ചി വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് കാസ്പിയന്‍ കടലില്‍ ഇറാന് പതാകയുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പല്‍ റഷ്യയിലെ അസ്ത്രഖാന്‍ തുറമുഖത്ത് നിന്ന് ഇറാനിലെ അന്‍സാലി തുറമുഖത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.
ആശുപത്രി വിട്ട് സോനം വാങ്ചുക്ക്; ഇനി മലനിരകളിലേക്ക് മടങ്ങും