ഹൂതി ആക്രമണം: സൗദി കപ്പലുകൾക്ക് നേരെ ആക്രമണം; ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ന്യൂഡല്‍ഹി: സമരം നടക്കുന്നു എന്ന കാരണത്താല്‍ മാത്രം പ്രതിഷേധക്കാരെ ലാത്തിച്ചാര്‍ജ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. ഭരണഘടന പ്രകാരം സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധത്തിനുള്ള അവകാശം പൂര്‍ണമായും ഉറപ്പുനല്കപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി. ജൂലൈ 20ന് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ ‘സന്‍സദ് ചലോ’ മാര്‍ച്ചിനിടെ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം, സിസിടിവി ദൃശ്യങ്ങളും ബോഡി ക്യാമറ ദൃശ്യങ്ങളും മറ്റ് ഇലക്ട്രോണിക് തെളിവുകളും സംരക്ഷിക്കണം, പരിക്കേറ്റ പ്രതിഷേധക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജികളില്‍ ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസുകാര്‍ക്ക് മര്ദനമേറ്റെന്നാരോപിച്ചുള്ള ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കാന്‍ സമ്മതിച്ചു. ഇക്കാര്യത്തില്‍ പോലീസിന് അമിതാധികാരമില്ല. പോലീസിന് നേരെയുള്ള തെളിവകളും കോടതിയിലെത്തി. നാളെ കോടതി വിശദമായ വാദം കേള്‍ക്കും. അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന പ്രതിപക്ഷ ആരോപണം ഡല്‍ഹി പൊലീസ് നിഷേധിച്ചു. ജൂലൈ 20ലെ പൊലീസ് നടപടിക്കിടെ ആയിരക്കണക്കിന് യുവാക്കളെ ലാത്തിച്ചാര്‍ജ് ചെയ്തെന്നും പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. ഇന്നും പാര്‍ലിമെന്റ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു.
ആശുപത്രി വിട്ട് സോനം വാങ്ചുക്ക്; ഇനി മലനിരകളിലേക്ക് മടങ്ങും