കൊളംബിയ ഭൂകമ്പബാധിതര്‍ക്ക് യുഎഇ 1 കോടി ഡോളര്‍ അടിയന്തര സഹായം അനുവദിച്ചു

മസ്കത്ത്: റഷ്യയുമായി ബന്ധമുള്ള ഒരു എണ്ണക്കപ്പലിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ചോര്‍ന്ന എണ്ണ ഒമാന്റെ തീരപ്രദേശങ്ങളിലേക്ക് എത്തിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. പരിസ്ഥിതിക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നതിനാല്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരോലിന് ബെസെങ്കി എന്ന ടാങ്കര്‍ കപ്പലിലാണ് സ്ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് കപ്പല്‍ ഒമാനിലെ ഹല്ലാനിയാത്ത് ദ്വീപുകള്‍ക്ക് സമീപം നിശ്ചലമായി. കപ്പലില്‍ നിന്ന് എണ്ണ കടലിലേക്ക് ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. എണ്ണയുടെ പാടുകള്‍ വടക്കോട്ട് നീങ്ങുന്നതിനിടെ ഒമാന്റെ പ്രധാന കരഭാഗത്തെയും മലിനീകരണം ബാധിച്ചു. റാസ് മദ്രകാ പ്രദേശത്തെ കടല്‍ത്തീരങ്ങളില്‍ എണ്ണ മലിനീകരണം കണ്ടെത്തിയതായി ബുധനാഴ്ച നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഒമാന്‍ പരിസ്ഥിതി അതോറിറ്റി പറയുന്നതനുസരിച്ച്, ഏകദേശം 40 കിലോമീറ്റര്‍ നീളത്തിലുള്ള തീരപ്രദേശത്തേക്ക് മലിനീകരണം വ്യാപിച്ചേക്കാമെന്നാണ്. ഒമാനിലെ ഏറ്റവും വലിയ ദ്വീപായ മസീറാ ദ്വീപിന്റെ തെക്കന്‍ തീരങ്ങളിലും എണ്ണ എത്താന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമാണിത്. കടലാമകള്‍ മുട്ടയിടാനും വിരിയാനും എത്തുന്ന പ്രദേശമായതിനാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ ആശങ്കയാണ്. കടല്‍ജീവികളുടെ ആവാസവ്യവസ്ഥ, പവിഴപ്പുറ്റുകള്‍, കടലാമകളുടെ മുട്ടയിടുന്ന സ്ഥലങ്ങള്‍ എന്നിവയ്ക്ക് എണ്ണ മലിനീകരണം വലിയ നാശമുണ്ടാക്കുമെന്ന ആശങ്കയുണ്ട്. മലിനീകരണം കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ വിദഗ്ധര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങളോട് എണ്ണയോ മറ്റ് മലിനീകരണ വസ്തുക്കളോ കണ്ടാല്‍ അതിനടുത്തേക്ക് പോകരുതെന്നും, പകരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും നിര്‍ദേശിച്ചു. കപ്പലില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കാമറൂണ്‍ പതാകയ്ക്ക് കീഴിലാണ് കപ്പല്‍ സഞ്ചരിച്ചിരുന്നത്. റഷ്യന്‍ എണ്ണ കൊണ്ടുപോയെന്ന സംശയത്തെ തുടര്‍ന്ന് കപ്പലിന് ബ്രിട്ടന്റെയും യൂറോപ്യന്‍ യൂണിയന്റെയും ഉപരോധങ്ങള്‍ നിലവിലുണ്ട്. കപ്പലിന് നേരെയുണ്ടായ സ്ഫോടനത്തിന് ഉക്രെയ്ന് നടത്തിയ മൈന്‍ ആക്രമണമാണോ കാരണം എന്നതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും അത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കപ്പലിലെ ജീവനക്കാരുടെ നിലവിലെ സ്ഥിതിയും വ്യക്തമല്ല.