
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ജറുസലം: മധ്യഗാസയിലെ ദെയർ അൽ ബലാഹ് പട്ടണത്തിലും നുസുറത്ത് അഭയാർഥി ക്യാംപിലും ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണങ്ങളിൽ 6 കുട്ടികളും 3 സ്ത്രീകളുമടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഡസൻകണക്കിനു പേർക്കു പരുക്കേറ്റു. ഗാസ സിറ്റിയിൽനിന്ന് പലസ്തീൻകാരോടു ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ഇസ്രയേൽ സൈന്യം, സിറ്റിയിലെ യുഎൻ പലസ്തീൻ അഭയാർഥി വിഭാഗം (യുഎൻആർഡബ്ല്യൂഎ) ഓഫിസിലും ബോംബിട്ടു.
തുടർച്ചയായ രണ്ടാം ദിവസവും മധ്യഗാസയിൽ കനത്ത ബോംബിങ്ങാണു നടന്നത്. വെടിനിർത്തൽ കരാറിനായുള്ള മധ്യസ്ഥ ചർച്ചകൾ ദോഹയിൽ പുരോഗമിക്കുന്നതിനിടെയാണു സുരക്ഷിതമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചുള്ള മേഖലകളിലും കനത്ത ആക്രമണം നടന്നത്. ഇതോടെ പലവട്ടം ഒഴിപ്പിക്കപ്പെട്ടു ക്യാംപുകളിൽ കഴിയുന്നവർ വീണ്ടും പലായനം തുടങ്ങി.